"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

Monday, 06 February, 2012

ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com

The Case

ചേകന്നൂര്‍ മൌലവി വധം - ഗൂഢാലോചന നടന്നത് മര്കസ്സില്‍ വെച്ച്....!!

1993 ഏപ്രില്‍-മെയ് മാസങ്ങളിലായി, കോഴിക്കോട്ടെ കാരന്തൂരിലുള്ള ‘മര്ക്കെസ് ആര്ട്സ് കോളേജില്‍ വെച്ച് ഉസ്മാന്‍ മുസ്ളിയാരുടെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന നടക്കുകയും, ‘ഇസ്ളാമിന് എതിരായി പ്രവര്ത്തി്ക്കുന്ന മൌലവിയെ വധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്ന് സി.ബി.ഐ. സമര്പ്പി ച്ച കുറ്റപത്രത്തില്‍ പറയുന്നു. ഉസ്മാന്‍ മുസ്ള്യാരെ കൂടാതെ മുഹമ്മദ് ബഷീര്‍, മുഹമ്മദ് കുട്ടി, കുഞ്ഞിമരക്കാര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ സലാം പാലപ്പെട്ട, ഇല്യന്‍ ഹംസ, കക്കാട് അലിയാര്‍ എന്നിവരും ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തിരുന്നതായി സി.ബി.ഐ. രേഖപ്പെടുത്തുന്നു.

Syndicate content