"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,292

അബൂറയ്യയെ അനുകരിച്ചെന്നോ? ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണം!

ഹദീസുകള്‍ ആകെ നാലു തരമാണെന്നും ആയതില്‍ “ഇല്‍മ്” (ഉറപ്പ്) ഇല്ലാത്ത മറ്റു മൂന്നു തരത്തില്‍ പെട്ടതും തീരെ ഉദ്ധരിക്കാന്‍പോലും പാടില്ലാത്തതാണെന്നുമാണല്ലോ 108 ആയത്തുകളിലായി അല്ലാഹു ആവര്‍ത്തിച്ചു പഠിപ്പിച്ചത് എന്നാല്‍ അബൂഹുറയ്റ:യുടെ പ്രസ്തുത ഒറ്റക്കള്ളം കൊണ്ട് അത് നേരെ വിപരീതമായി സ്ഥാപിക്കപ്പെട്ടു.. അതായത് ഹദീസുകള്‍ നാലു തരമുള്ളതില്‍ “ഇഫ്തിറാഅ്” (മനഃപൂര്‍വ്വം കെട്ടിപ്പറഞ്ഞത്) ഒഴിച്ച് ബാക്കി മൂന്ന് തരത്തില്‍പെട്ട എല്ലാ ഹദീസുകളും ഉദ്ധരിക്കുന്നതില്‍ തെറ്റോ കുറ്റമോ ഇല്ലെന്ന് അബൂഹുറയ്റ: സ്ഥാപിച്ചു. ഇതോടെ മുനാഫിഖുകളും ജൂതന്മാരും ആസൂത്രണം ചെയ്ത് കെട്ടിയുണ്ടാക്കുന്ന ആയിരക്കണക്കില്‍ കള്ളഹദീസുകള്‍ മദീനത്തെ നബിയുടെ പള്ളിയില്‍ വെച്ചുതന്നെ നിര്‍ഭയം തട്ടിവിടാന്‍ അബൂഹുറയ്റ:ക്ക് സുരക്ഷിതമായ കളമൊരുക്കി. തന്റെ ഏതൊരു ഹദീസ് കള്ളമാണെന്ന് കണിശമായി തെളിഞ്ഞാല്‍ തന്നെയും അത് ഞാന്‍ “മനഃപൂര്‍വ്വം” പറഞ്ഞതല്ലെന്നും (അടുത്ത അദ്ധ്യായത്തില്‍ വിവരിക്കും പോലെ) പറഞ്ഞ് തടി വട്ടാക്കാവുന്ന ഒരത്യത്ഭുത മായാജാലമാണ് ആ ഒരൊറ്റപദം കൊണ്ട് അബൂഹുറയ്റ: സാധിച്ചെടുത്തത്..! അതനുസരിച്ച് ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ശാഖാപരമായ ഏതാണ്ടെല്ലാ അദ്ധ്യായങ്ങളിലും അബൂഹുറയ്റ: ആയിരക്കണക്കില്‍ കള്ളഹദീസുകള്‍ കെട്ടിവിട്ടു. പ്രഗത്ഭ പണ്ഡിതന്മാരായിരുന്ന നാല് ഖലീഫമാര്‍ക്കെല്ലാംകൂടി മുന്നൂറ് ഹദീസ്പോലും തികയാത്തിടത്ത് (അഞ്ഞൂറ് ആയിരമെന്നൊക്കെ ചോട്ടകള്‍ പറയുന്നത് ശുദ്ധ നുണയാണ്.) കേവലം നാല് വര്‍ഷത്തെ ഒരു നവ മുസ്ലിമായ അബൂഹുറയ്റ:യില്‍ നിന്ന് 5375-ഹദീസുകള്‍ രേഖപ്പെടുത്തിവെക്കാന്‍ കഴിഞ്ഞതിന്റെ പിന്നിലുള്ള രഹസ്യമിതാണ്.

രേഖപ്പെടുത്താത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടെന്ന് അഹ്ലുല്‍ ഹദീസുകാരും അബൂഹുറയ്റ: തന്നെയും (ബുഖാരി) സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ആകെ നാലുതരം ഹദീസുള്ളതില്‍ ഒരു തരം ഹദീസ് മാത്രമേ ഉദ്ധരിക്കാന്‍ പാടുള്ളൂവെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചപ്പോള്‍ നാലുതരം ഹദീസുകളില്‍ മൂന്ന് തരവും ഉദ്ധരിക്കാമെന്ന് അബൂഹുറയ്റ: പഠിപ്പിച്ചു. അല്ലാഹുവും റസൂലും പഠിപ്പിച്ചത് സുന്നത്ത് ജമാഅത്ത്കാരും അഹ്ലുല്‍ഹദീസുകാരും പൊതുവെ തള്ളിക്കളയുകയും അതിന്നെതിരായി ഹിമാലയന്‍നുണയിലൂടെ അബൂഹുറയ്റ: പഠിപ്പിച്ചത് അവരെല്ലാം ഇന്ന്വരെ അംഗീകരിക്കുകയും എന്നല്ല അതൊരാദര്‍ശമാക്കുകയും ചെയ്തു മുസ്ലിം സമുദായം ചിഹ്നഭിന്നമാവാനും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് കുടുങ്ങിമറിയാനും തദ്വരാ ലോകത്തിലെ ഏറ്റവും ഉന്നതമായിരുന്ന ഒരു സമുദായം പില്‍ക്കാലത്ത് പിന്നോക്കസമുദായമായി അധഃപതിക്കാനുമുണ്ടായ അടിസ്ഥാനകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അബൂഹുറയ്റ:യുടെ പ്രസ്തുത ഹിമാലയന്‍നുണ. എന്ന് ദീര്‍ഘകാലത്തെ പഠനത്തിന്ന് ശേഷം കണ്ട്പിടിക്കാന്‍ ഈയുള്ളവനെ അനുഗ്രഹിച്ച സര്‍വ്വശക്തനായ അല്ലാഹുവിന്ന് എത്രയാണ് നന്ദി പറയേണ്ടതെന്നെനിക്കറിഞ്ഞുകൂടാ.... ഈയൊരമൂല്യ ചരിത്രസത്യം മുസ്ലിം സമുദായത്തിലെ സത്യാന്വേഷികളും ബുദ്ധിജീവികളുമായ നല്ല മനുഷ്യര്‍ക്കിടയിലെങ്കിലും ഇക്കാലം വരെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഒറ്റ മത പണ്ഡിതനും മത പരിഷ്ക്കര്‍ത്താവും നാളിതുവരെ തയ്യാറാവാതിരുന്നത് മനുഷ്യചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്.

വ്യത്യാസം കാലും മുക്കാലുമല്ല; നൂറും ഒന്നുമാണ്!!

നാലുതരം ഹദീസുകളില്‍ ഒന്നുമാത്രമേ പറയാവൂ എന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചതിന്നെതിരില്‍ നാലുതരത്തില്‍ മൂന്നും പറയാവുന്നതാണെന്ന് അബൂഹുറയ്റ: പഠിപ്പിച്ചപ്പോള്‍ ആകെ ഹദീസുകളില്‍ കാല്‍ഭാഗം പറയാമെന്നാണ് ഖുര്‍ആന്‍കൊണ്ടും സുന്നത്തുകൊണ്ടും തെളിഞ്ഞതെന്നും മുക്കാല്‍ഭാഗം പറയാമെന്നാണ് അബൂഹുറയ്റ:യുടെ നുണകൊണ്ട് -വന്നതെന്നും ആരും തെറ്റിദ്ധരിക്കരുത്. വ്യത്യാസം അത്രയൊന്നുമല്ല. കാരണം: നാലുതരങ്ങളില്‍ ഓരോന്നിന്റെയും സംഖ്യ സമമാവുകയില്ലെന്നത് വ്യക്തമാണല്ലോ. അതായത് “ഇല്‍മ്” (ഉറപ്പ്) ഉള്ള ഹദീസ് കുറച്ചുമാത്രമാണെന്നിരിക്കെ, ഉറപ്പില്ലാത്ത (ശക്ക്, സന്ന്, ഇഫ്തിറാഅ്) എന്നീ ഇനങ്ങളില്‍പെട്ട ഹദീസുകള്‍ ലക്ഷക്കണക്കില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് അഹ്ലുല്‍ ഹദീസുകാര്‍ തന്നെ രേഖപ്പെടുത്തീട്ടുള്ളത്. അവയില്‍നിന്നവര്‍ രേഖപ്പെടുത്തിയത് പതിനായിരക്കണക്കില്‍ ഇന്നും പ്രചാരത്തിലുണ്ട്. അവയില്‍ “ഇല്‍്മ്” ഉള്ളത് മാത്രം തിരഞ്ഞെടുത്താല്‍ നൂറില്‍ ഒന്നിലധികം കണ്ടെത്താന്‍ പ്രയാസമാണ്. ബാക്കി 99 ഉം ഉറപ്പില്ലാത്തതും, തെളിവില്ലാത്തതും ഒരു സാക്ഷിപോലുമില്ലാത്ത പച്ചനുണകളുമായിരിക്കും. പക്ഷെ, എല്ലാറ്റിനും ഹദീസ് എന്ന് പറയണമെന്ന് അഹ്ലുല്‍ ഹദീസുകാര്‍ മുമ്പേ സിദ്ധാന്തമായി എഴുതിവെച്ചിരിക്കുന്നു. മാത്രമല്ല അബൂഹുറയ്റ:യുടെ പ്രസ്തുത നുണസിദ്ധാന്തം മൂലം അതെല്ലാം ഇന്നും മതപ്രമാണങ്ങളായി ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു. എന്ന്പറഞ്ഞാല്‍ ഒരു സത്യമായ ഹദീസിന്റെ കൂടെ 99-അസത്യമോ അസ്വീകാര്യമോ ആയ റിപ്പോര്‍ട്ടുകള്‍ അബൂഹുറയ്റ:ക്കും കൂട്ടുകാര്‍ക്കും കൂടി പറയാനുണ്ടായിരുന്നുവെന്നാണ് ചരിത്രവസ്തുത. ഇതുകൊണ്ടാണ് മുക്കാലും കാലുമല്ല നൂറും ഒന്നുമാണ് വ്യത്യാസമെന്ന് പറയാന്‍ കാരണം.

ചോട്ടാ അബൂഹുറയ്റ:യുടെ കരണം മറിച്ചില്‍.

ഹദീസുകളാകെ, ഇല്‍മ്, സന്ന്, ശക്ക്, ഇഫ്ത്തിറാഅ് എന്നിങ്ങനെ നാല് തരമാണെന്നും അതില്‍ ഇല്‍മല്ലാത്ത മറ്റു മൂന്നുതരത്തില്‍ പെട്ടതും ഒരു മുസ്ലിമിന്നും ഉദ്ധരിക്കാന്‍പോലും പാടില്ലെന്നും അങ്ങിനെ ഉദ്ധരിക്കുന്നത് ശിര്‍ക്കിനോടടുത്ത മഹാപാപമാണെന്നുമൊക്കെയാണല്ലോ കണിശമായ ഖുര്‍ആനികതെളിവുകളുദ്ധരിച്ചുകൊണ്ട് ഈ അദ്ധ്യായത്തില്‍ മുമ്പ് സമര്‍ത്ഥിച്ചത്. അതിന്ന് തെളിവുകളുമായി വളരെ പ്രധാനപ്പെട്ട പല ആയത്തുകളും വിവരിക്കുകയും ഇവ്വിഷയമായി 108 ആയത്തുകള്‍ ഖുര്‍ആനില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുവല്ലോ. അതിന്ന് മറുപടി പറയാന്‍വേണ്ടി പണ്ഡിതവേഷം കെട്ടി “ഇജ്ദിഹാദ്” ചെയ്യാന്‍ വന്ന ചോട്ടാ അബൂഹുറയ്റ:കള്‍ ചെയ്ത പണി എന്താണെന്നല്ലേ? ഞാന്‍ തെളിവായുദ്ധരിച്ച ആയത്തുകളില്‍ ഒന്നെങ്കിലും ഉദ്ധരിക്കുകയോ, അവയിലൊന്നിനെങ്കിലും മറുപടി പറയുകയോ അതല്ലെങ്കില്‍ അവ വ്യാഖ്യാനിച്ചത് ശരിയല്ലെന്ന് സ്ഥാപിക്കുകയോ ഒന്നും ചെയ്യാതെ ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, മറ്റു ചില വിഷയങ്ങളില്‍ അവതരിപ്പിച്ച രണ്ട് മൂന്ന് ആയത്തുകളുദ്ധരിച്ചുകൊണ്ട് ഞഞ്ഞമിഞ്ഞം പറഞ്ഞ് തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്.

നദ്വത്തിലെ ചോട്ടാ അബൂഹുറയ്റ: ആദ്യം ആ മണ്ടത്തരങ്ങളൊക്കെ ചെയ്ത് കണ്ടപ്പോള്‍ മറ്റ് പലതിന്റെയും കൂട്ടത്തില്‍ അതിനേയും ഞാന്‍ അവഗണിച്ച് തള്ളുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് ആ ചോട്ടയെ അക്ഷരംപ്രതി അനുകരിച്ചുകൊണ്ട് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യും ( സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ആ മണ്ടത്തരം തന്നെ വീണ്ടും ആവര്‍ത്തിക്കുകയും അവര്‍ക്കെല്ലാം “ഒപ്പന” മുട്ടുന്ന എല്ലാ ചോട്ടകളും അതൊരു “വലിയ തെളിവായി” കൊട്ടിഘോഷിക്കുകയും ചെയ്തപ്പോള്‍ ഇനി അവഗണിച്ചാല്‍ പറ്റുകയില്ലെന്നായി . അതാണ് ഞാനീ കുറിപ്പെഴുതാന്‍ കാരണമായത്. അതിനാല്‍ താഴെ വിവരിക്കുന്ന വസ്തുതകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മനസ്സിലാക്കുവാന്‍ മാന്യവായനക്കാരോട ഭ്യര്‍ത്ഥിക്കുന്നു.

ചോട്ടകളുദ്ധരിച്ച മൂന്ന് ആയത്തുകളും (ഖു: 4:94, 5:95, 33:5) ഒരേതരത്തിലുള്ളതായതു കൊണ്ട് അതിലേതെങ്കിലുമൊന്ന് മാത്രമേ വിവരിക്കേണ്ടതുള്ളൂ. അതിനാല്‍ ഉദാഹരണമായി ഖു: 5:95 എടുക്കാം. അതായത്: ഹജ്ജ് കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്ന ആള്‍ ഒരു വേട്ടമൃഗത്തെ “മനഃപൂര്‍വ്വം” കൊന്നാല്‍ അതിന്ന് പ്രായശ്ചിത്തം നല്‍കണമെന്നാണ് പ്രസ്തുത ആയത്തില്‍ പറയുന്നത്. അപ്പോള്‍ മനഃപൂര്‍വ്വമല്ലെങ്കില്‍ പ്രയശ്ചിത്തം വേണ്ടതില്ലെന്നും അതില്‍ കുറ്റമില്ലെന്നും അതില്‍ വരുന്നുവല്ലോ.? അതിനാല്‍ ഹദീസുകളുദ്ധരിക്കുന്നേടത്തും മനഃപൂര്‍വ്വം കള്ലം പറയുന്നതേ തെറ്റുള്ളൂവെന്നും മനഃപൂര്‍വ്വമല്ലാതെ, മറ്റാരെങ്കിലും പറയുന്നത് കള്ലമാണെന്നോ സത്യ.മാണെന്നോ അറിയാതെ പറയുന്നതില്‍ തെറ്റില്ലെന്നുമാണ് ചോട്ടാ അബൂഹുറയ്റ:കളുടെ മറുകണ്ടം ചാടികൊണ്ടുള്ള ഇജ്ദിഹാദ്. ഇത്തരം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനികള്‍ ഈ പുരോഹിതവര്‍ഗ്ഗത്തില്‍ എക്കാലത്തു മുണ്ടാകുമെന്ന് അല്ലാഹുവിന് ശരിക്കും അറിയാവുന്നത് കൊണ്ടു തന്നെ യായിരിക്കണം തെളിവുദ്ധരിക്കുന്ന കാര്യത്തില്‍ സത്യമാണെന്നുറപ്പുള്ളതു മാത്രമേ പറയാന്‍ പാടുള്ളൂവെന്നും അല്ലാത്തതൊന്നും ഒരിക്കലും മിണ്ടിപ്പോവരു തെന്നുമുള്ള ഉറച്ച ശൈലി ഖുര്‍ആനിലുടനീളം അല്ലാഹു പ്രയോഗിക്കാന്‍ കാരണം. 108 തവണ തദ്വിഷയമായി ആയത്തുകളവതരിപ്പിച്ചിട്ടും ഒരിക്കലെങ്കിലും മനഃപൂര്‍വ്വം എന്ന ഉപാധി അല്ലാഹു സൂചിപ്പിച്ചതേയില്ല. അതേസമയം ഹജ്ജിലെ വേട്ടയെ സംബന്ധിച്ചും മറ്റും ഓരോ ആയത്തിറക്കിയപ്പോഴേക്കും അവയിലെല്ലാം “മനഃപൂര്‍വ്വം” എന്നഉപാധി തുടരെ തുടരെ എടുത്തുപറയുകയും ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ വളരെ കണിശമായും വ്യക്തമായും ചെയ്തിരിക്കുന്ന ഈ വ്യത്യാസത്തെപറ്റി ഈ അല്‍പ്പന്മാരായ ചോട്ടാ അബൂഹുറയ്റ:കള്‍ക്ക് ചിന്തിക്കാന്‍ മൂളയില്ലാതെ പോയതാണ് മഹാകഷ്ടം. ഖുര്‍ആനിലെ 108 ആയത്തുകളിലായി അല്ലാഹു ആവര്‍ത്തിച്ചുറപ്പിച്ചൊരു സിദ്ധാന്തം പറ്റെ കുഴിച്ചുമൂടിയിട്ടെങ്കിലും തങ്ങളുടെ ബഡാ പുരോഹിതനായ അബൂഹുറയ്റ:യെ രക്ഷിക്കണമെന്ന ഏകലക്ഷ്യം മാത്രമെ ഖുര്‍ആന്‍ നിഷേധികളായ ചോട്ടകള്‍ക്കുള്ളൂവെന്നല്ലേ ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന പരമസത്യം.

വി: ഖുര്‍ആന്‍ ആ വ്യത്യാസം കാണിച്ചതെന്തിന്?

വേട്ടയാടുന്നിടത്തും യുദ്ധത്തിലാളെ കൊല്ലുന്നിടത്തും മറ്റും മനുഷ്യന്റെ ക്രിയയെ രണ്ട് തരത്തിലായിട്ടാണ് ഖുര്‍ആന്‍ വിഭജിക്കുന്നത്. ഒന്ന് മനഃപൂര്‍വ്വം ചെയ്യുന്നത് മറ്റേത് അബദ്ധത്തില്‍ ചെയ്യുന്നത്. ഇങ്ങിനെയല്ലാതെ ഇല്‍മ്, സന്ന്, ശക്ക്, ഇഫ്ത്തിറാഅ് എന്നിങ്ങനെ വേട്ടയേയും മറ്റും നാലായി തരംതിരിക്കാന്‍ പറ്റുകയില്ലല്ലോ. അതുകൊണ്ടാണവിടെ രണ്ടായി മാത്രം വിഭജിച്ചത്. അത്രമാത്രമേ അവിടെ ആവശ്യവുമുള്ളൂ. നേരെമറിച്ച് പ്രമാണങ്ങളുദ്ധരിക്കുന്നേടത്ത് അങ്ങിനെ രണ്ടായി വിഭജിച്ചാല്‍ പറ്റുകയില്ല. അക്കാര്യം അല്ലാഹു ആദ്യമേ വളരെ കണിശമായി തീരുമാനിച്ചിരിക്കുകയുമാണ് അതിന്ന് കാരണം: പ്രമാണങ്ങളുദ്ധരിക്കുന്നേടത്ത് മനഃപൂര്‍വ്വം കള്ളം പറഞ്ഞെങ്കിലേ കുറ്റമുള്ളൂ എന്നു പറഞ്ഞാല്‍ മനഃപൂര്‍വ്വമല്ലാതെ കള്ളം പറയുന്നതില്‍ തെറ്റില്ലെന്നുവരും അതാണെങ്കിലോ പരമാബദ്ധമാണുതാനും. എന്തുകൊണ്ടെന്നാല്‍: മനഃപൂര്‍വ്വമല്ലാത്ത കള്ളം പറയല്‍ രണ്ട് തരത്തിലുണ്ട്. ഒന്ന്: അബദ്ധത്തില്‍ കള്ളം പറയല്‍തന്നെ. അത് തെറ്റോ കുറ്റമോ അല്ല. മറ്റൊന്ന് മനഃപൂര്‍വ്വമല്ലാതെയും അബദ്ധത്തിലല്ലാതെയുമുള്ള കള്ളം പറയല്‍ അതേതെന്നാല്‍: ശരിയോ തെറ്റോ എന്ന് തെളിവ് കിട്ടാതെ, മറ്റൊരാള്‍ പറയുന്നത് കേട്ട് പറയുന്നതാണത്. അത് മനഃപൂര്‍വ്വം കള്ലം പറയുന്നതില്‍ പെടുകയില്ലല്ലോ. കാരണം അത് തെറ്റാണെന്നതിന്ന് തെളിവ് കിട്ടിയിട്ടില്ല പിന്നെങ്ങിനെയാണത് മനഃപൂര്‍വ്വം കള്ളം പറയലാവുക? അതേപ്രകാരം അബദ്ധത്തില്‍ പറഞ്ഞതാണതെന്നും പറയാന്‍ പറ്റുകയില്ല. കാരണം. തെളിവില്ലാത്തൊരു കാര്യം ഒരാള്‍ പറയുമ്പോള്‍ താന്‍ തെളിവില്ലാത്തതാണ് പറയുന്നതെന്ന ബോധം ഭ്രാന്തന്മാരല്ലാത്തവര്‍ക്കൊക്കെ ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയല്ലേ. മാത്രമല്ല, തെളിവില്ലാത്ത യാതൊന്നും മതകാര്യത്തില്‍ ഒരിക്കലും മിണ്ടിപ്പോകരുതെന്ന് ഖുര്‍ആന്‍ 108 തവണ പഠിപ്പിച്ചതാണ്. എന്നിരിക്കെ ആ ഖുര്‍ആനില്‍ വിശ്വസിക്കുന്ന ഒരാള്‍ തെളിവില്ലാത്തൊരു കാര്യം കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഉദ്ധരിക്കുമ്പോള്‍ അതബദ്ധത്തില്‍ പറഞ്ഞതാണെന്നെ ങ്ങിനെയാണ് പറയാന്‍ പറ്റുക? അതൊരിക്കലും സാദ്ധ്യമല്ല. അത്കൊണ്ടാണ് മനഃപൂര്‍വ്വമല്ലാതെയും അബദ്ധത്തിലല്ലാതെയും ധാരാളം കള്ളംപറയാമെന്ന് പറയാന്‍ കാരണം. ലോകത്ത് നടക്കുന്ന വഞ്ചന, കാപട്യം, ഏഷണി മുതലായവയില്‍ വലിയൊരു ഭാഗവും ഹദീസുകളില്‍ 90 ശതമാനവും മേല്‍പറഞ്ഞ ഇനത്തില്‍ പെട്ടതായിട്ടാണ് അനുഭവപ്പെടാറുള്ളത്. ചുരുക്കത്തില്‍ മതപരമായ വിഷയങ്ങളിലും മറ്റും തെളിവുകളുദ്ധരിക്കുമ്പോള്‍ മനഃപൂര്‍വ്വം കള്ളംപറയലേ തെറ്റുള്ളൂവെന്ന് പറഞ്ഞാല്‍ തെറ്റോ ശരിയോ എന്നൊന്നും തീര്‍ത്ത് പറയാനാവാത്ത സകല വാറോലകളും ബലഹീനങ്ങളായ സകല റിപ്പോര്‍ട്ടുകളും ആര്‍ക്കും എവിടെയും ഉദ്ധരിക്കുന്നതില്‍ ഒരു തെറ്റുകുറ്റവുമില്ലെന്നുവരും. അത് വരുത്താനും ആ ധാരണ സമുദായത്തിലാകമാനം പരത്താനും വേണ്ടി തന്നെയാണ്. വാറോലയുടെ ഹോള്‍സെയ്ലുകാരായ അബൂഹുറയ്റ:യും കമ്പനിയും തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഖുര്‍ആനിന്റെ കണിശമായ നിശ്ചയത്തിന്നെതിരായി “മുതഅമ്മിദന്‍” (മനഃപൂര്‍വ്വം) എന്ന ഉപാധി മനഃപൂര്‍വ്വം തുന്നിച്ചേര്‍ക്കാന്‍ കാരണം.

ഈ വിഷയത്തില്‍ ഖുര്‍ആനില്‍ 108 ആയത്തുകളവതരിപ്പിച്ചിട്ടും അവയിലൊരിടത്തെങ്കിലും മനഃപൂര്‍വ്വം എന്ന ഉപാധിതീരെ പറയാതെ കണ്ടപ്പോള്‍ 108നു പകരം 116 പരമ്പരയിലൂടെ മനഃപൂര്‍വ്വം (മുതഅമ്മിദന്‍) എന്ന ഉപാധി തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കള്ലഹദീസ് പ്രചരിപ്പിക്കാനാണ് അബൂഹുറയ്റ:യും തന്റെ “ഉത്തമ” ശിഷ്യന്മാരും കൂടി പ്ളാനും പരിപാടിയും തയ്യാറാക്കിയത്. അതവര്‍ ശരിക്കും പ്രാവര്‍ത്തികമാക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്തുവെന്ന് പറയാതെ വയ്യ. അത്കൊണ്ടാണല്ലോ മനഃപൂര്‍വ്വം എന്ന ഉപാധിയോടുകൂടി പ്രകൃത ഹദീസ് നൂറ്റിച്ചില്ല്വാനം സഹാബികള്‍ വഴി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹദീസുകളുടെ കൂട്ടത്തില്‍ വെച്ചേറ്റവും മുന്തിയ (ഏറ്റവും വലിയ മുതവാത്തിറായ) ഹദീസ് (അബൂഹുറയ്റ:യുടെ “മനഃപൂര്‍വ്വം” കലര്‍ന്ന) ഈ ഹദീസാണെന്നും പൂര്‍വ്വികരായ അബൂഹുറയ്റ: പ്രഭൃതികള്‍ എഴുതിവിടാന്‍ കാരണമായത്. അപ്പോള്‍ ഇക്കാലത്തെ ചോട്ടാ അബൂഹുറയ്റ:കള്‍ അതൊക്കെ ഏറ്റുപാടാതിരുന്നെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.

ചോട്ടാ അബൂഹുറയ്റ:യുടെ മനഃസാക്ഷി സത്യം സമ്മതിക്കുന്നു.

പ്രകൃത ഹദീസിലെ മനഃപൂര്‍വ്വം എന്നപദം അബൂഹുറയ്റ: മനഃപൂര്‍വ്വം കള്ളം ചേര്‍ത്തതാണെന്നാണല്ലോ നമ്മുടെ അടിയുറച്ച വാദം. വാസ്തവത്തില്‍ ആ സത്യം ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യുടെ മനഃസാക്ഷിയും സമ്മതിക്കുന്നുണ്ടെന്നത്ന്ന് തന്റെ ക്ഷുദ്രകൃതിയില്‍ തന്നെ വ്യക്തമായ തെളിവുണ്ട്. അതേതെന്ന് ശ്രദ്ധിക്കുക. പ്രസ്തുത കൃതി 211-ാം പേജില്‍ താനെഴുതുന്നു:

“തന്റെ പേരില്‍ കള്ളം പറയുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കുന്നവനാണ്” എന്നര്‍ത്ഥം വരുന്ന പ്രവാചക വചനം നിവേദനം ചെയ്യുകയും പലപ്പോഴും അതനുസ്മരിക്കുകയും ചെയ്ത ആ സഹാബിവര്യന്‍ (അബൂഹുറയ്റ:) അങ്ങിനെ ചെയ്യുമെന്ന് സങ്കല്‍പ്പിക്കുകപോലും സാദ്ധ്യമല്ല. എന്നാല്‍ എന്ത് കള്ളവും പറയാന്‍ മടിയില്ലാത്ത മോഡേണിസ്റുകളില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്.

നോക്കുക!

ആരാണിപ്പോള്‍ കള്ളം പറയാനായി കരാറെടുത്തതെന്ന് വ്യക്തമായില്ലേ? മനഃപൂര്‍വ്വം എന്നര്‍ത്ഥം വരുന്ന “മുതഅമ്മിദന്‍” എന്ന പദം അബൂഹുറയ്റ:യുടെ സ്വന്തം വകയല്ലെന്നും നബി പറഞ്ഞത് തന്നെയാണെന്നും വരുത്തിത്തീര്‍ക്കാനായി ധാരാളം കള്ളങ്ങള്‍ നിരത്തിവെച്ചുകൊണ്ട് ഒമ്പത് പേജോളം കുത്തിക്കുറിച്ച ശേഷം ആ മഷി വറ്റുന്നതിന്ന് മുമ്പാണ് മനഃപൂര്‍വ്വം എന്നപദം പറ്റെ വിട്ടുകളഞ്ഞുകൊണ്ട് ചോട്ടാ അബൂഹുറയ്റ: ആ ഹദീസിവിടെ ഉദ്ധരിച്ചിരിക്കുന്നത്. അപ്പോള്‍ വായകൊണ്ടിപ്പറയുന്നതൊക്കെ താന്‍ മനഃപൂര്‍വ്വം കള്ളം പറയുന്നതാണെന്നും തന്റെ മനഃസാക്ഷി ഇപ്പോഴും ആ കള്ളം അംഗീകരിക്കുന്നില്ലെന്നുമല്ലേ മേല്‍കൃത്യത്തിലൂടെ താന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. “കള്ളം പറയാനല്ല പണി, പറഞ്ഞത് നിലനിര്‍ത്താനാണ് പണി” എന്ന ആപ്തവാക്യം എത്ര അര്‍ത്ഥവത്തായിട്ടുണ്ട്.

അബൂഹുറയ്റ:യെ അനുകരിച്ചെന്നോ? ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണം:

അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധി ഒരു ഹിമാലയന്‍ നുണയാണെന്ന സത്യം കണിശമായി തെളിയിക്കാനുതകുന്ന മേല്‍വിവരങ്ങളോ അതുപോലുള്ള മറ്റുവിവരങ്ങളോ ഒന്നുംതന്നെ അബൂറയ്യ:യുടെയോ അഹ്മദ് അമീന്റെയോ മറ്റോ ഗ്രന്ഥങ്ഹളില്‍ നിന്നു ഞാന്‍ പകര്‍ത്തിയതല്ല. ആ ഗ്രന്ഥങ്ങളില്‍ പകര്‍ത്താന്‍ പറ്റിയ തെളിവുകളുണ്ടാകുമെന്ന വിശ്വാസവും എനിക്കില്ല. ഖുര്‍ആനും സുന്നത്തും ചരിത്രവും പഠിച്ചുകൊണ്ട് എനിക്കു ബോധ്യപ്പെട്ടതു മാത്രമാണ് ഞാന്‍ തെളിവുകളായുദ്ധരിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് ആരെയും ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ തെയ്യാറുമാണ്. എന്നിരിക്കെ ഞാന്‍ എഴുതുന്നതേതാനും അബൂറയ്യ:യില്‍ നിന്നും മറ്റും ഞാന്‍ കോപ്പിയടിച്ചതാണെന്നും സ്വന്തം പഠിച്ചു പറയുന്നതാണെന്ന വാദം തനി വഞ്ചനയും പൊങ്ങച്ചവുമാണെന്നാണ് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ: തന്റെ ക്ഷുദ്രകൃതിയില്‍ ആവര്‍ത്തിച്ചെഴുതിയിരിക്കുന്നത്. എന്നെപ്പറ്റി ഒരു മോഡേണിസ്റാണെന്ന് തീര്‍ത്ത് പറഞ്ഞ ശേഷം താന്‍ നടത്തിയ പരാമര്‍ശം കാണുക!

“കേരളമുള്‍പ്പെടെ ലോകത്തെങ്ങുമുള്ള മോഡേണിസ്റുകള്‍ ഹദീസ് വിമര്‍ശനത്തിനും സഹാബികളെ തെറിപറയാനും മുഖ്യമായും അവലംബിക്കാറുള്ളത് അബൂറയ്യ:യുടെ അള്വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്ന ഗ്രന്ഥമാണ്........”

“കേരളത്തിലെ ഒരു മോഡേണിസ്റ് (അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധിയുടെ വിഷയത്തില്‍) പറഞ്ഞ കാര്യം അബൂറയ്യ: ഥന്റെ കൃതിയില്‍ കുറിച്ചിട്ടതും ധാരാളം ഗ്രന്ഥങ്ങളിലൂടെ മറുപടി നല്‍കപ്പെട്ടതുമാണ്. അര മണിക്കൂര്‍ കൊണ്ടോ ഒരു മമിക്കൂര്‍ കൊണ്ടോ നിര്‍വ്വഹിക്കാവുന്ന “കോപ്പിയടി” യെ കുറിച്ച് വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനവും ഗവേഷണവും ആവശ്യമുള്ള മഹല്‍ കൃത്യമായി ചിത്രീകരിക്കുന്നതിലെ വഞ്ചനയും കാപട്യവും കാണാതെ പോകരുത്! എന്നാല്‍ ഇവിടുത്തെ മതനവീകരണവാദികള്‍ (മോഡേണിസ്റുകള്‍) കേവലം അനുകര്‍ത്താക്കളും പരിഭാഷക്കാരുമല്ലാതെ മറ്റാരുമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല.

ചോട്ടാ അബൂഹുറയ്റ:യുടെ “അബൂഹുറയ്റ:” എന്ന പുസ്തകം 73, 74 പേജുകളില്‍ കുറിച്ച ദജ്ജാലിസമാണ് മുകളിലുദ്ധരിച്ചത്.

ദജ്ജാലിസമെന്നു പറയാന്‍ കാരണം

അബൂറയ്യയുടെ അള്വാഉന്‍അലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്ന ഗ്രന്ഥമാണ് എന്റെ മുഖ്യാവലംബമെന്നും അതില്‍നിന്ന് കോപ്പിയടിച്ചതാണ് എന്റെ ലേഖനമെന്നുമാണല്ലോ ഈ ചോട്ടാ അബൂഹുറയ്റ: ആവര്‍ത്തിച്ചെഴുതിയിരിക്കുന്നത് സംഗതി അറിയാതെ ഇത്തരത്തില്‍ പച്ചക്കള്ളം കെട്ടിപ്പറയാന്‍ മാത്രം തൊലിക്കട്ടിയുള്ള മറ്രൊരു ചോട്ടയെ ഞാന്‍ കണ്ടിട്ടില്ല.അബൂറയ്യ:യുടെ അള് വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്നഗ്രന്ഥം ഇന്നേവരെ ഞാന്‍ കണ്ടിട്ടുപോലുമില്ല. അതുണ്ടെന്നു തെളിയിക്കാന്‍ ലോകത്തൊരാള്‍ക്കും സാദ്ധ്യവുമല്ല. അതിന് കാരണവുമുണ്ട്. 1959ല്‍ വെല്ലൂര്‍ ആ.ട.അ. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അബൂഹുറയ്റ:യുടെ മുതഅമ്മിദനും മറ്റും ഞാന്‍ ഗവേഷണ വിഷയമാക്കിയത്. പിന്നീട് 1962 മുതല്‍ സുമാര്‍ മൂന്ന് വര്‍ഷക്കാലം ശാന്തപുരം ഇസ് ലാമിയാ കോളേജില്‍ ഞാന്‍ ഖുര്‍ആന്‍ സുന്നത്തിന്റെ അദ്ധ്യാപകനായിരുന്ന കാലത്തൊക്കെ എന്റെ ഗവേഷണ ഫലങ്ങളെല്ലാം അവിടത്തെ അദ്ധ്യാപക സുഹൃത്തുക്കള്‍ക്കിടയില്‍ ഞാന്‍ ചര്‍ച്ചക്ക് വെക്കാറുണ്ടായിരുന്നു വളരെ സൌഹാര്‍ദ്ദത്തിലാണ് ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നതും . അക്കാലത്തും അബൂഹുറയ്റ:യും ബുഖാരി മുസ് ലിമിലെ ധാരാളം ഹദീസുകളേയും ഞാന്‍ ശക്തിയായി ഖണ്ഡിച്ചിരുന്നു. അങ്ങിനെ ഖണ്ഡിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അദ്ധ്യപകരിലെ ഠ. ഇസ്ഹാഖ് മൌലവി, ച.ങ. ശരീഫ് മൌലവി മുതലായ പല സുഹൃത്തുക്കളും ഒരു തമാശയായി പറയാറുണ്ട്. “ജ.ഗ.ങ. ന് (എന്നെ അവരങ്ങിനെയാണന്നു വിളിക്കാറ്) “മുന്‍കിറുല്‍ ഹദീസിന്റെ” കിതാബുകളൊന്നും കിട്ടാതിരുന്നാല്‍ മതി” എന്ന്. ഞാന്‍ മുന്‍കിറുല്‍ ഹദീസ് (ഹദീസ് നിഷേധി) അല്ലല്ലോ പിന്നെന്കിനാണ് എനിക്കവരുടെ കിതാബ് എന്ന് ഞാന്‍ രസത്തില്‍ മറുപടിയും പറയും സത്യത്തില്‍ ഇന്നേവരെ സംഭവിച്ചതും അങ്ങിനെത്തന്നെയാണ്. ഒറ്ര ഹദീസും നിഷേധിയുടെയോ വിമര്‍ശകന്റെയോ ഒറ്റ ഗ്രന്ഥവും എനിക്കിതേവരെ കിട്ടിയിട്ടില്ല. അതുണ്ടെന്നു തെളിയിക്കാന്‍ ഒറ്റ ചോട്ടക്കും സാധ്യവുമല്ല.

അങ്ഹിനെയിരിക്കെ 1968ലാണ് അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധി കള്ളമാണെന്നുണര്‍ത്തിക്കൊണ്ട് എന്റെ അക്കാലത്തെ നിരീക്ഷണം മാസികയില്‍ ഞാന്‍ ലേഖനമെഴുതിയത്. അക്കാലത്തൊന്നും അബൂറയ്യ:യുടെ ഗ്രന്ഥം കേരളത്തിലാരും കണികണ്ടിട്ടുപോലുമില്ല. ശാന്തപുരം കോളേജിലും അന്നതുണ്ടായിരുന്നില്ല. ഇയ്യിടെ ഞാനവിടെ ചെന്നപ്പോള്‍ അവിടെത്തെ സുഹൃത്തുക്കളില്‍ ചിലര്‍ അതവിടെയുണ്ടെന്നുപറഞ്ഞു. അപ്പോള്‍ മറ്രൊരു സുഹൃത്ത് അത് മൌലവി എന്നോ കണ്ടിട്ടുണ്ടാകുമല്ലോ. അതല്ലേ അബൂഹുറയ്റ:യുടെ എതിരാളികള്‍ ആദ്യം നോക്കുക എന്നു പറഞ്ഞ് രസിക്കുകയും ചെയ്തു. സമയമില്ലാത്തതിനാല്‍ ഞാനത് നോക്കാന്‍ ശ്രമം നടത്തിയില്ല. മേല്‍പറഞ്ഞ ചോട്ടാ അബൂഹുറയ്റ: എന്നെപ്പറ്റി പറഞ്ഞതിന്ന് ചുട്ട മറുപടി കൊടുക്കാന്‍ ആ ഗ്രന്ഥം തല്‍ക്കാലം ഞാന്‍ കാണാതിരിക്കുകയാണ്. നല്ലതെന്നും ഞാന്‍ മനസ്സില്‍ കരുതി. പക്ഷെ അതൊന്നും അപ്പോഴാരോടും ഞാന്‍ പറഞ്ഞില്ല ഏതായാലും ഇനി അബൂഹുറയ്റ:യുടെ തനി നിറവും ഈ ചോട്ടാ ദജ്ജാലുകളുടെ തനി നിറവുമൊക്കെ ഒന്ന് തൊലിയുരിച്ച് കാണിച്ച ശേഷമേ അബൂറയ്യ:യുടെയും മറ്റും ഗ്രന്ഥങ്ങള്‍ പരിശോധിക്കേണ്ടതുള്ലൂവെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് അബൂറയ്യ:യുടെയും അഹ്മദ്അമീന്റെയും മറ്റും ഗ്രന്ഥങ്ങളേക്കാള്‍ എത്രയോ മുന്തിയ ഗ്രന്ഥങ്ങളാണ് (ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും) ഇപ്പോള്‍ എന്റെ കയ്യിലുള്ളത്. അതുകൊണ്ടൊന്നും കാര്യം അവസാനിക്കുന്നില്ലെങ്കിലല്ലേ അബൂറയ്യ:യെയും മറ്റും എനിക്കനുകരിക്കേണ്ടതുള്ളൂ. അഹ്മദ്അമീന്‍, അബൂറയ്യ: പോലുള്ലവരെ വലിയ ഗവേഷകന്മാരായി ആ ചോട്ടകള്‍ കാണുന്നുണ്ടെങ്കിലും എനിക്കവരെപറ്റി (അവരുടെ ചില വിമര്‍ശനങ്ങള്‍ ഈ ചോട്ടകള്‍ ഉദ്ധരി ച്ചു കണ്ടപ്പോള്‍) വലിയ മതിപ്പൊന്നും തോന്നിയിട്ടില്ല. ഞാനീ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചതിന്റെ കാല്‍ഭാഗമെങ്കിലും അവര്‍ സമര്‍ത്ഥിച്ചിട്ടുണ്ടാകുമെന്ന വിശ്വാസവും എനിക്കില്ല. ഉണ്ടെങ്കില്‍ ഈ ചോട്ടകള്‍ തന്നെ അതൊക്കെ രേഖാമൂലം പുറത്തു കൊണ്ടുവരട്ടെ. അതൊന്നും ചെയ്യാതെ ഇനിയും കള്ളപ്രചരണം നടത്തിയാല്‍ അതൊക്കെ വിഴുങ്ങാന്‍ പറ്റിയ കഴുതകള്‍ ഇപ്പോള്‍ കേരളത്തിലധികമില്ലെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു വെന്നാണ് നമുക്കവസാനമായി പറയാനുള്ളത്.