"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,579

Articles (Malayalam)

ഖുര്‍ആനിന്‍റെ മഹത്വവും , ഹദീസിന്‍റെ ന്യൂനതകളും ( ചേകനൂര്‍ മൌലവി )

ഖുര്‍ആനിന്‍റെ മഹത്വവും , ഹദീസിന്‍റെ ന്യൂനതകളും
( ചേകനൂര്‍ മൌലവി )

വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികള്‍ക്കിടയില്‍ ഒട്ടും തര്‍ക്കമില്ലാത്ത ഒന്നായതിനാല്‍
അതിന്ന് തെളിവുകള്‍ നിരത്തേണ്ടതില്ല

ജമാഅത്തെ ഇസ്ലാമിക്ക് മറുപടി..! (ചേകനൂര്‍ മൌലവി )

'മുന്‍ കുറി'. . . . . .

ചേകനൂര്‍ മൌലവിയുടെ ഖുര്‍ആനിക വാദങ്ങളെ നേരിടാന്‍ -പ്രതിഭാ ദാരിദ്ര്യം അനുഭവപ്പെടുന്ന -ജമാഅത്തെ ഇസ്ലാമിക്കാര്‍ അവസാനം തര്‍ജമയെ ആശ്രയിക്കുന്നത് കാണുക...!

ചേകനൂര്‍ മൗലവിയുടെ ഖുര്‍ആനിക ജൈത്രയാത്ര...!

പരിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിച്ച സത്യാനേഷിയുടെ ഹൃദയത്തില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാതിരിക്കുകയില്ല. മുസ്ലിം സമുദായത്തില്‍ ഇന്ന് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ക്ക് ബാധകമെന്ന് അവര്‍തന്നെ സാഭിമാനം അവകാശപ്പെടുന്ന വ്യക്തിനിയമങ്ങള്‍ എന്നിവ ഏറിയ കൂറും ഖുര്‍ആനിന് കടകവിരുദ്ധമായിരിക്കുവാനുള്ള കാരണമെന്ത്? ഈ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍വേണ്ടി ഏറെക്കാലമായി ഖുര്‍ആനില്‍ ശ്രമകരമായ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അറബിഭാഷാ വിശാരദനായ മൌലവി ചേകനൂര്‍ എഴുതിയ നിരവധി ഗ്രന്ഥങ്ങളില്‍ അതിനൂതനമായ ഒന്നാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്. സമുദായത്തിന്ന് ഒരു "ഞെട്ടുചികില്‍സ"യാണിന്നാവശ്യം.

അബൂറയ്യയെ അനുകരിച്ചെന്നോ? ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണം!

ഹദീസുകള്‍ ആകെ നാലു തരമാണെന്നും ആയതില്‍ “ഇല്‍മ്” (ഉറപ്പ്) ഇല്ലാത്ത മറ്റു മൂന്നു തരത്തില്‍ പെട്ടതും തീരെ ഉദ്ധരിക്കാന്‍പോലും പാടില്ലാത്തതാണെന്നുമാണല്ലോ 108 ആയത്തുകളിലായി അല്ലാഹു ആവര്‍ത്തിച്ചു പഠിപ്പിച്ചത് എന്നാല്‍ അബൂഹുറയ്റ:യുടെ പ്രസ്തുത ഒറ്റക്കള്ളം കൊണ്ട് അത് നേരെ വിപരീതമായി സ്ഥാപിക്കപ്പെട്ടു.. അതായത് ഹദീസുകള്‍ നാലു തരമുള്ളതില്‍ “ഇഫ്തിറാഅ്” (മനഃപൂര്‍വ്വം കെട്ടിപ്പറഞ്ഞത്) ഒഴിച്ച് ബാക്കി മൂന്ന് തരത്തില്‍പെട്ട എല്ലാ ഹദീസുകളും ഉദ്ധരിക്കുന്നതില്‍ തെറ്റോ കുറ്റമോ ഇല്ലെന്ന് അബൂഹുറയ്റ: സ്ഥാപിച്ചു.

സങ്കല്‍പ്പം പ്രമാണമല്ല..! ( മൌലവി ചേകനൂര്‍)

"എന്നാല്‍ വാസ്തവത്തില്‍ ഒരാളെ സാക്ഷിക്ക് പറ്റാത്ത ആളായി തള്ളിക്കളയാന്‍ രണ്ട് സാക്ഷിയോ നാല് സാക്ഷിയോ ആവശ്യമുണ്ടോ അതൊട്ടില്ലതാനും. സാക്ഷിയായെടുക്കാനേ അത്തരം തെളിവിന്റെ ആവശ്യമുള്ളൂ. സാക്ഷിയാക്കാതെ തള്ളിക്കളയാന്‍ കക്ഷി സത്യവാനാണോ, അല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന ഏതെങ്കിലുമൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം മതി.ആ ഒരു റിപ്പോര്‍ട്ട് തന്നെ സത്യസന്ധനായ ഒരു സാക്ഷി മുഖേന ലഭിക്കണമെന്നുമില്ല.ഏതെങ്കിലും സാഹചര്യത്തെളിവുകൊണ്ട് സംശയം തോന്നിയാലും ആ കക്ഷിയെ സാക്ഷിയാക്കാന്‍ പറ്റുകയില്ല.

ഹജറുല്‍ അസ് വദ് എന്ന 'ശിര്‍ക്കന്‍ കല്ല്' ബഹിഷ്ക്കരിക്കുക!

" ചുരുക്കത്തില്‍ , മക്കാ മുശ്രിക്കുകള്‍ മുമ്പ് പൂര്‍ണ്ണ ചതുരക്കല്ലിനെയാണാരാധിച്ചിരുന്നതെങ്കില്‍ മുസ്ലിംകളാകുന്ന നമ്മുടെ ആളുകള്‍ ഇന്ന് പൊട്ട് കല്ലിനെയാണാരാധിക്കുന്നത്. ഏത് പോലെ എന്നാല്‍ മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിന്റെ താഴെ ചില ദൈവങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ നമ്മുടെ ആളുകള്‍ അഞ്ചു നേരവും അല്ലാഹുവിന്ന് മേലെ ഒരു ദൈവമുണ്ടെന്നാണ് സമര്‍ത്ഥിക്കുന്നത്. അതൊക്കെ ശ്രദ്ധയില്‍ പെടുത്തിക്കൊടുത്തിട്ടും അതൊന്നും തിരുത്താനോ പശ്ചാത്തപിക്കാനോ ഒറ്റ പുരോഹിതനും തയ്യാറാവുന്നില്ല.

‘ഇസ്മ്ഫാഇലും,ഇസ്മുമഉഫൂലും ’തിരിച്ചറിയാത്തവര്‍!കാരക്കുന്നിന്നു മറുപടി

‘ഇസ്മ്ഫാഇലും’ ‘ഇസ്മ്മഫ്ഊലും’ (കര്‍ത്തൃവാചിയും കര്‍മ്മവാചിയും)
വക തിരിച്ചറിയാത്ത ചോട്ടാ അബൂഹുറയ്റ:

ചേകനൂര്‍ മൌലവി

ഇതൊരു വിദ്വേഷംമൂലം കെട്ടിപ്പറയുന്നതല്ല. എന്നെ കല്‍പ്പിച്ചുകൂട്ടി തരം താഴ്ത്തി കാണിക്കാന്‍ വേണ്ടി പല കള്ളങ്ങളും കെട്ടിപ്പറഞ്ഞ ചോട്ടയെപറ്റി പുറത്തുവന്നൊരു സത്യം മാത്രം പറയുന്നുവെന്നേയുള്ളൂ.

ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് "മുബാഹലയില്‍" നിന്നും ഒളിച്ചോടി ..!

സത്യവാദികളെയും കള്ളവാദികളെയും തിരിച്ചറിയാനുള്ള മാര്‍ഗമെന്ന നിലക്ക് അവസാനത്തെ കൈക്ക് പ്രയോഗിക്കാന്‍ ഖുര്‍ആന്‍ കല്പിച്ച സുപ്രധാന നടപടിയായ "മുബാഹല" എന്ന ദൈവീക ആയുധം എന്റെ നിഷ്കളങ്കമായ ഈമാനിനെയും ആത്മാര്‍ത്ഥത നിറഞ്ഞ സത്യസന്ധതയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഞാനിതാ സമുദായസമക്ഷം രംഗത്ത് വെക്കുന്നു.....! എന്റെ ഈ ഗ്രന്ഥത്തിലൂടെയും മറ്റും ഞാനാവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പോലെ, അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അവരും മുബാഹലക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഉടനെ തല്‍സംബന്ധമായ വ്യവസ്ഥകളും നിബന്ധനകളും തയ്യാറാക്കാന്‍ ഒരു സംയുക്ത കമ്മറ്റി മുഖേന ഇരുകക്ഷികള്‍ക്കും ബന്ധപ്പെടാവുന്നതാണ്.

മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (കാരക്കുന്നിന് മറുപടി)

മൂസാനബി ‘അസ്റാഈലി’ന്റെ കണ്ണടിച്ചുപൊട്ടിച്ചു! (ബുഖാരി)
ജൂതന്മാര്‍ക്കുവേണ്ടി അബൂഹുറയ്റ: പൊട്ടിച്ച ഒരുഗ്രന്‍നുണ!

ചേകനൂര്‍ മൌലവി
"അബൂ ഹുറയിറയുടെ തനിനിറം"

(ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന് മറുപടി)

മൂസാനബിയെ എപ്പോഴും അത്യുന്നതനാക്കാനും മുഹമ്മദ്നബി തിരുമേനിക്കും മറ്റൊരു പ്രവാചകനുമില്ലാത്ത മേന്മകളും ശ്രേഷ്ടതകളും (ഖുര്‍ആനി ലില്ലാത്തത്) മൂസാനബിക്കുണ്ടെന്നു സ്ഥാപിക്കാനും വേണ്ടി ജൂതനായിരുന്ന അബൂഹുറയ്റ: പല കള്ളഹദീസുകളും കെട്ടി പ്രചരിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടൊരു കള്ള ഹദീസാണ് താഴെ വിവരിക്കുന്നത്.

Syndicate content